Skip to main content

എളയാവൂര്‍

പൂരങ്ങളില്‍ ഇളയതായ ഇളയപൂരത്തിന്റെ നാടായതിനാലാവാം ഇവിടം എളയാവൂരായത്. അല്ലെങ്കില്‍ പഴയകാലത്തെ ഊരുകളില്‍ ഏറ്റവും ഒടുവില്‍ രൂപപ്പെട്ട ഊരാവാം എളാവൂര്‍, അതുമല്ലെങ്കില്‍ തൊട്ടടുത്തെ വലിയന്നൂരിലും ചെറിയ ഊരായതുമാവം എളയാവൂരെന്ന സ്ഥലനാമത്തിന് പിന്നില്‍ .ഇവിടെയാണ് പ്രസിദ്ധമായ എളയാവൂര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഴയകാലത്തെ നികുതി പിരിവിന്റെ കേന്ദ്രമായിരുന്നു എളയാവൂരിലെ മേലെചൊവ്വ. പ്രദേശത്തിന്റെ മറ്റൊരു പ്രത്യേകതയായി ചൂണ്ടിക്കാട്ടാവുന്നത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പണ്ട്കാലത്ത് തന്നെ മനസ്സിലാക്കിയിട്ടുള്ള സാക്ഷരരായ ജനവിഭാഗമാണ്. വിദ്യാഭ്യാസം നേടുന്നതിലും നല്കുന്നതിലും സവര്‍ണ അവര്‍ണ വ്യത്യാസം ഇവിടെ നിലനിന്നിരുന്നില്ല.

സിഎഫ്‌എല്‍ വിതരണം

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴിലെ സിഎഫ്‌എല്‍ വിതരണം ജൂലായ്‌ 7 എട്ടാംവാര്‍ഡ്‌ സൗത്ത്‌ എല്‍പി സ്കൂള്‍‍ . ജൂലായ്‌ 8 പതിനൊന്നാം വാര്‍ഡ്‌ ശിശുമന്ദിരം, 10 - പന്ത്രണ്ടാം വാര്‍ഡ്‌ മുണ്ടയാട്‌ എല്‍പി സ്കൂള്‍ ‍, 12- പതിനഞ്ചാംവാര്‍ഡ്‌ ഇടച്ചൊവ്വ യുപി. സ്കൂള്‍‍ , 13 - ഒമ്പതാം വാര്‍ഡ്‌ താഴെചൊവ്വ എല്‍‍ .

എളയാവൂര്‍

എളയാവൂരിനെക്കുറിച്ച്

മുണ്ടയാട് അന്താരാഷ്ട്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‌ തറക്കല്ലിട്ടു


ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സ്പോര്‍ട്സ്  മന്ത്രി എം. വിജയകുമാര്‍ ദേവസ്വം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ചേര്‍ന്ന്  നിര്‍ദ്ദിഷ്ട മുണ്ടയാട് സ്പോര്‍ട്സ് കോപ്ലക്സില്‍ നിലവിളക്ക് തെളിയിക്കുന്നു
ഈ വര്‍ഷം പോലീസില്‍ 64 പേരെ  സ്പോര്‍ട്ട്സ്‌ക്വാട്ടയില്‍ നിയമിക്കും.
ആഭ്യന്തര വകുപ്പു മന്ത്രി സപോര്‍ട്ട്സ്‌ ക്വാട്ടാ നിയമനത്തിന്‌ വിവിധ വകുപ്പുകളില്‍ പ്രാധാന്യം നല്‍കണമെന്നും സ്പോര്‍ട്ട്സിലെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഇത്‌ ഉപകരിക്കുമെന്നും ആഭ്യന്തര -ടൂറിസം വകുപ്പു മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചു. ദേശീയ ഗെയിംസിനായുളള അന്താരാഷ്ട്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്‌ മുണ്ടയാട്‌ ശിലാസ്ഥാപനം നിര്‍വഹിച്ച്‌ സംസാരിക്കയായിരുന്നു അദ്ദേഹം. ഈ വര്‍ഷം 64 പേരെ പോലീസില്‍ സ്പോര്‍ട്ട്സ്‌ ക്വാട്ടയില്‍ നിന്നും നിയമിക്കും. അടുത്ത വര്‍ഷം ഇത്‌ നൂറ്‌ ആക്കും. ക്രമാനുഗതമായി ഇതില്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്‌. കായികക്ഷമത എന്നാല്‍ ​‍േഏതെങ്കിലും മെഡല്‍ നേടാനുളള അഭ്യാസം എന്നതിലുപരി ആരോഗ്യമുളള തലമുറക്കായുളള പരിശീലനമായി കണക്കാക്കണം. ആധുനിക യുവത്വത്തിന്റെ 85 ശതമാനവും കായികതക്ഷമതയില്‍ പിറകിലാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച സ്പോര്‍ട്ട്സ്‌ -യുവജനക്ഷേമ വകുപ്പുമന്ത്രി എം. വിജയകുമാര്‍ കേരളത്തെ സ്പോര്‍ട്ട്സ്‌ കണ്‍ട്രിയാക്കുയാണ്‌ പ്രധാന ലക്ഷ്യമെന്ന്‌ പ്രസ്താവിച്ചു. സ്കൂളുകളില്‍ സ്പോര്‍ട്ട്സ്‌ ഈ വര്‍ഷം മുതല്‍ പാഠ്യവിഷയമാക്കും. കായികപ്രതിഭകളെ വാര്‍ത്തെടുക്കാന്‍ ഗോ ഫോര്‍ ഗോള്‍സ്‌ പദ്ധതിക്ക്‌ സര്‍ക്കാര്‍ തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു. ദേവസ്വം വകുപ്പുമന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി മുഖ്യാതിഥിയായി പങ്കെടുത്തു. കെ.സുധാകരന്‍ എം.പി., എ.പി.അബ്ദുളളക്കുട്ടി എം.എല്‍.എ, എ.ഡി.എം പി.കെ.സുധീര്‍ബാബു , എളയാവൂര്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.രാജീവന്‍, ചേലോറ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി.കെ. പ്രകാശിനി സ്പോര്‍ട്ട്സ്‌ ആന്റ്‌ യൂത്ത്‌ അഫയേഴ്സ്‌ ഡയറക്ടര്‍ ഡോ: അമിത്‌ മല്ലിക്‌ , കേരള ഒളിമ്പിക്സ്‌ അസോ സെക്രട്ടറിപി.എ. ഹംസ തുടങ്ങിയവര്‍ ആശസനേര്‍ന്നു. വോളിബോള്‍ താരം ജോബി ജോസഫ്‌ ചടങ്ങില്‍ പങ്കെടുത്തു. സ്പോര്‍ട്ട്സ്‌ കൗണ്‍സില്‍ സംസ്ഥാന പ്രസിഡണ്ട്‌ ടി.പി. ദാസന്‍ സ്വാഗതവും ജില്ലാ പ്രസിഡണ്ട്‌ ഒ.കെ. വിനീഷ്‌ നന്ദിയും പറഞ്ഞു. മുണ്ടയാട്‌ ഫാമിലെ 16.20 ​‍േഎക്കര്‍ സഥലത്താണ്‌ നിര്‍ദ്ദിഷ്ടസ്പോര്‍ട്ട്സ്‌ കോംപ്ലക്സ്‌ പണിയുന്നത്‌. 26.37 കോടി രൂപ ചെലവില്‍ 8 മാസം കൊണ്ട്‌ പണി പൂര്‍ത്തീകരിക്കാനാണ്‌ ലക്ഷ്യമിട്ടിട്ടുളളത്‌.

എളയാവൂരിലെ നിര്‍ദ്ദിഷ്ട സ്പോട്സ്‌ കോംപ്ലകിനുള്ള സ്ഥലം മന്ത്രി സന്ദര്‍ശിച്ചു

Unpublished

മുണ്ടയാട്‌ മൃഗ സംരക്ഷണ കേന്ദ്ര പരിധിയില്‍ നിര്‍ദ്ദിഷ്ട സ്പോര്‍ട്സ്‌ കോംപ്ലക്സിനായി അക്വയര്‍ ചെയ്ത സ്ഥലവും പരിസരവും സംസ്ഥാന സ്പോര്‍ട്സ്‌ വകുപ്പു മന്ത്രി എം. വിജയകുമാര്‍ സന്ദര്‍ശിച്ചു. സ്പോട്സ്‌ കോംപ്ലക്സിനായുളള പ്ലാനും എസ്റ്റിമേറ്റും സംബന്ധിച്ച വിവരങ്ങളും സോയില്‍ ഇന്‍വെസ്റ്റിഗേഷന്റെ നടപടകളും മന്ത്രി വിലയിരുത്തി. എം. പ്രകാശന്‍മാസ്റ്റര്‍ എം.എല്‍.എ, സ്പോര്‍ട്സ്‌ സെക്രട്ടറി യു.കെ.

ബീഡി തൊഴിലാളികള്‍ക്ക്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണം

Unpublished

ബീഡി തൊഴിലാളികള്‍ക്കുളള തിരിച്ചറിയല്‍ കാര്‍ഡിന്‌ അപേക്ഷ സമര്‍പ്പിച്ചിട്ടുളള നിലവില്‍ സര്‍വ്വേ ലിസ്റ്റില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണം ചെയ്യുന്നു.

നിങ്ങള്‍‌ക്ക് ബ്ലോഗ് ചെയ്യാം

Unpublished

എന്റെ ഗ്രാമം വെബ്സൈറ്റിലൂടെ നിങ്ങള്‍ക്കും ബ്ലോഗ് എന്‍ട്രി ചെയ്യാം.

Syndicate content